ആദ്യ ഭാഗത്തില്‍ പറഞ്ഞത്പോലെ, മിനുക്കുപണികള്‍ കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ നേര്‍ക്കുള്ള ആക്ക്രമണങ്ങള്‍. അറിയാതെ ആണെങ്കിലും റെയില്‍വേയുടെ ബ്രിട്ടീഷ്‌കാരുടെ കാലത്തെ പഴഞ്ജന്‍ നടത്തിപ്പുരീതികളും ഇതിനു ഒരു കാരണം ആണ്. എങ്ങനെ എന്ന് നോക്കാം.
റെയില്‍വേയുടെ ഇഷ്ട്ടപ്പെട്ട കളികളില്‍ ഒന്നാണ് “ഔട്ടെറില്‍ പിടിച്ചിടല്‍”. അതായത്, സമയത്തോ അല്ലാതെയോ വരുന്ന ട്രെയിനുകളെ സ്റ്റേഷനിലേക്ക് കടത്തിവിടാതെ സ്റ്റേഷന് തൊട്ടുമുന്പ് വെറുതെ ട്രാക്കില്‍ പിടിച്ചിടുക. ഈ സ്റ്റേഷന് മുന്‍പുള്ള സ്ഥലം ആണ് “ഔട്ടെര്‍”. കാടും പടലും ചതുപ്പും നിറഞ്ഞ വിജനമായ ഘോര ഭൂമിയായിരിക്കും മിക്കവാറും ഔട്ടെര്‍. കുറ്റവാളികള്‍ക്ക് ഒളിച്ചിരിക്കാനും ട്രെയ്നുകളില്‍ കയറി ആക്രമണങ്ങള്‍ നടത്താനും പറ്റിയ സാഹചര്യം. ഇറങ്ങി ഓടണം എന്ന് വിചാരിച്ചാല്‍ പോലും ഒരു വഴിയും ഇല്ല. എന്നാല്‍ ഇത് മാത്രമല്ല. ദീര്‍ഖദൂര/എക്സ്പ്രസ്സ് ട്രെയ്നുകളില്‍ സുരക്ഷക്കായി പോലീസും മറ്റും ഉണ്ടാകും, അവ വലിയ സ്റ്റെഷനുകളിലേ നിര്‍ത്തുകയുമുള്ളു. അവയ്ക്ക് ട്രാക്കില്‍ പ്രാധാന്യവും ലഭിക്കും. എന്നാല്‍ എല്ലായിടത്തും നിറുത്തി ഇഴഞ്ഞു നീങ്ങുന്ന പാവം പാസ്സന്‍ജെറോ?
റെയില്‍വേയുടെ ചവറ്റുകുട്ടയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവയാണ് പാസ്സന്‍ജെറുകളും അവയിലെ യാത്രക്കാരും. സൗമ്യയുടെ കേസിന് ആസ്പദമായ എറണാകുളം – ഷോര്‍ണൂര്‍ പാസ്സന്‍ജെര്‍ തന്നെ. 1730 നു എറണാകുളം സൌത്തില്‍ നിന്നും പുറപ്പെട്ടു 2115 നു ഷോര്‍ണൂര്‍ ജങ്ക്ഷനില്‍ എത്തുമെന്നാണ് സമയവിവരപ്പട്ടികയില്‍ പറയുന്നത്. ഇടയിലുള്ള എല്ലാ സ്റ്റെഷനുകളിലും നിര്‍ത്തും. ശെരി. എന്നാല്‍, പട്ടികയില്‍ പറയുന്നത്, ഷോര്‍ണൂറിന് വെറും 4 കിലോമീറ്റര്‍ മുന്‍പുള്ള വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ 2005 നു എത്തി 2007 നു പുറപ്പെടും എന്നാണ്. 4 കിലോമീറ്റര്‍ ഓടാന്‍ 68 മിനിട്ട് അഥവാ 1 മണിക്കൂറും 8 മിനിട്ടുമോ?!
കണ്ടാല്‍ പോക്രിത്തരം എന്ന് തോന്നുമെങ്കിലും, ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല, റെയില്‍വേയുടെ വീക്ഷണത്തില്‍ നിന്നും നോക്കുകയാണെങ്കില്‍. അവസാനത്തെ രണ്ടു സ്റ്റെഷനുകള്‍ക്കിടയിലുള്ള ഈ “എക്സ്ട്രാ സമയം” എല്ലാ ട്രെയിനുകള്‍ക്കും കൊടുത്തിട്ടുണ്ട്, ഏതു രാജധാനിയായാലും. ഇതിനു “സ്ലാക്ക് ടൈം” എന്ന് പറയും. റെയില്‍വേ കടലാസുകള്‍ അനുസരിച്ച് ട്രെയിന്‍ അവസാനത്തെ സ്റ്റേഷനില്‍ സമയത്തിന് ഓടി എത്തിയിരിക്കണം, അവസാനത്തെ സ്റ്റേഷനില്‍ മാത്രം. ഇടയില്‍ എത്ര ലേറ്റ് ആയാലും കുഴപ്പമില്ല. അതുകൊണ്ട്, എല്ലാ ട്രെയിനുകളും വൈകും എന്ന് ഉറപ്പുള്ളത് കൊണ്ട്, അവയെ സമയം “അഡ്ജസ്റ്റ്” ചെയ്തു അവസാനത്തെ സ്റ്റേഷനില്‍ ഏകദേശം കൃത്യസമയത്തിന് എത്തിക്കാനാണ് സ്ലാക്ക് ടൈം എന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്. ഒരു വളഞ്ഞവഴി അഡ്ജസ്റ്റ്മെന്റ്. എന്ത് കാര്യങ്ങള്‍ക്കും വളഞ്ഞവഴിയും അഡ്ജസ്റ്റ്മെന്റും കണ്ടെത്തുന്ന ഈ രാജ്യത്തുനിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇതില്‍നിന്നും നമ്മള്‍ പഠിക്കുന്നത്, ട്രെയിന്‍ വൈകി ഓടും എന്നത് റെയില്‍വേ തന്നെ ഉറപ്പിച്ചിട്ടുള്ള കാര്യമാണ്, അതിനു യാതൊരു സംശയവും വേണ്ട.
ഇത് കാണാവുന്നതുമാണ്. മിക്കവാറും 1730 നു തന്നെ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍, മറ്റെല്ലാ ട്രെയിനുകള്‍ക്ക് സൈഡും കൊടുത്തും പ്ലാറ്റ്ഫോം കാത്തു ഔട്ടെറുകളില്‍ കിടന്നും പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ (ഫോര്‍ ഓപ്പറേഷണല്‍ റീസെണ്‍സ്) ചില സ്റ്റേഷനുകളിലും ചിലപ്പോള്‍ അല്ലാത്തിടത്തും വെറുതെ കുറെ നേരം പിടിച്ചിട്ടുമൊക്കെ ഓരോ സ്റ്റെഷനുകളിലും മിനിട്ടുകള്‍ വൈകി വൈകി തൃശൂര്‍ എത്തുമ്പോള്‍ ഏകദേശം 45 മിനിട്ട് വൈകിയിരിക്കും. ഇത് കാരണം പുറകെ വരുന്ന എക്സ്പ്രെസ്സുകളെ വൈകാതെ കയറ്റിവിടാന്‍ പിടിച്ചിട്ടു പിന്നെയും വൈകുന്നു. സ്ഥിരം വൈകി മാത്രം ഓടുന്ന ഐലെന്റ്റ് എക്സ്പ്രെസ്സ് കാരണം വൈകിയോടാനിടയാകുന്ന ജനശതാബ്ദിയെ കയറ്റിവിടാന്‍ പിടിച്ചിടുന്ന ഐലന്റിന്റെ പുറകില്‍ പിടിച്ചിടുക എന്ന പടിപാടിയും ആണ് സ്ഥിരം ഉണ്ടാകാറുള്ളത്. പിന്നെയും വലിഞ്ഞിഴഞ്ഞു ഷോര്‍ണൂരിനു മുന്‍പുള്ള വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലെത്തുമ്പോള്‍ ഉദ്ദേശം ഒന്‍പതു മണിയായിരിക്കും. ഇനി അതിനു മുന്‍പ് എത്തിയാല്‍ തന്നെയും അവിടെ പിടിച്ചിടും.
ഈ വള്ളത്തോള്‍ നഗര്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ അല്ല, ഒരു വനഭൂമിയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു കൊടുംകാട്. പ്ലാറ്റ്ഫോം പോയിട്ട് രാത്രിയായാല്‍ വെട്ടവും വെളിച്ചവും പോലും ഇല്ലാതെ ഘോര അന്ധകാരം നിറഞ്ഞ ഒരു ഭീകര ഹൊറര്‍ സിനിമ സെറ്റിംഗ്. അവിടം മുതല്‍ ഷോര്‍ണൂര്‍ സ്റേഷന്‍ വരെ കാടും പടലും അന്ധകാരവും മാത്രം. രാത്രി വൈകി എത്തുന്ന പാവം പാസ്സന്ജര്‍ ഈ അന്ധകാരത്തില്‍ കുറെ ഏറെ സമയം കിടക്കും. വണ്ടി ഏറെക്കുറെ കാലിയും ആയിരിക്കും. എത്തി നോക്കിയാല്‍ ഷോര്‍ണൂര്‍ സ്റ്റേഷന്റെ വെളിച്ചം കാണാം. പക്ഷെ ട്രെയിന്‍ അങ്ങോട്ട് കയറ്റി വിടില്ല. ഇനി അല്ലെങ്കില്‍ തന്നെയും, ഇവിടെ ഒരു മണിക്കൂര്‍ വൈകി എത്തുന്ന വണ്ടി ഷൊര്‍ണൂരില്‍ എത്തുമ്പോള്‍ റൈറ്റ് ടൈം ആയിരിക്കും. റെയില്‍വേയുടെ കടലാസ്സില്‍ എല്ലാം ശുഭം. ഈ അന്ധകാരത്തില്‍ ആയിരുന്നു സൗമ്യയുടെ നേര്‍ക്ക് ആക്രമണം ഉണ്ടായത്.
“പാസ്സന്ജരിനെയല്ലേ പിടിച്ചിടാന്‍ പറ്റു, രാജധാനിയെ പറ്റില്ലല്ലോ.” സമ്മതിച്ചു ശരി തന്നെ. പക്ഷെ, പാസ്സെന്‍ജെറിലും മനുഷ്യര്‍ തന്നെയല്ലേ യാത്ര ചെയ്യുന്നത്? ഇരട്ടപ്പാതയുള്ള റൂട്ടുകളില്‍ മുന്ഗണനാക്രമത്തില്‍ (ആദ്യം വന്നത് ആദ്യം) ട്രെയിനുകള്‍ ഓടട്ടെ? ട്രെയിന്‍ നേരത്തെ ഷോര്‍ണൂര്‍ എത്തിയാല്‍ എന്ത് സംഭവിക്കും? നമ്മളെ രക്ഷിക്കാന്‍ നമ്മള് തന്നെ ആശ്രയം. വടക്കാഞ്ചേരി കഴിഞ്ഞാല്‍ കമ്പാര്‍ട്ട്മെന്റിന്റെ കതകുകള്‍ അടച്ചു കുറ്റിയിടുക. റെയില്‍വേ പോലിസ് ഹെല്പ് ലൈന്‍ നമ്പര്‍ (9846100200) എപ്പോഴും കയ്യില്‍ സൂക്ഷിക്കുക. അങ്ങനെ ഒക്കെ. കഴിവതും ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ നല്ലത്. റെയില്‍വേ ഇപ്പോള്‍ സുരക്ഷക്കായി ഗാര്‍ഡുകളെ സ്ഥിരമായി ഏര്‍പ്പെടുത്തുന്നുണ്ട്ന്നെന്നു കേട്ടു. നല്ലത്. പക്ഷെ മാറേണ്ടത് റെയില്‍വേ യുടെ മനോഭാവം തന്നെ.
ഇതും ബ്രിട്ടീഷുകാരുടെ അതിപുരാതനമായ രീതികള്‍ നമ്മള്‍ ഇന്നും മാറ്റമില്ലാതെ പിന്തുടരുന്നതിന് ഒരു ഉദ്ദാഹരണം മാത്രം. റെയില്‍വേ എന്നത് ജനങ്ങളെ സേവിക്കാന്‍ ഉള്ള ഒരു സംഭവം അല്ല, പകരം കടലാസുകെട്ടുകളില്‍ നിലനില്‍ക്കുന്ന ഒരു അതിഭീമമായ ബ്യൂറോക്രാട്ടിക് പ്രസ്ഥാനമാണ് എന്നുള്ളതു നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടി. ട്രെയിനുകളും മറ്റും ഓടിക്കുന്നത് ഈപ്പറഞ്ഞ കടലാസുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം. റെയില്‍വേ നടത്തുന്നതിന് യാത്രക്കാരുടെ സൌകര്യത്തിനോ അതോ റെയില്‍വേ യുടെ “operational needs” നടപ്പിലാക്കാനോ? ഇത് പോലെ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേ പറ്റു.













